Skip to main content

സതീശന്‍ - ഒരു പ്രോട്ടോടൈപ്പ് കഥ.

ഒരാള്‍ക് കമ്പിനി കൊടുത്തു കൊണ്ട്, ഹോസ്പിറ്റല്‍ ഇരിയ്ക്കാന്‍ ഉണ്ടായിര്‍ന്നു.  അപ്പോള്‍, ഓണ്‍ ലൈന്‍ വിശേഷങ്ങള്‍ എന്ത് എല്ലാം ഉണ്ട് എന്ന ചോദിച്ചു.  അത് പറഞ്ഞു, പിന്നെ ഒറ്റയ്ക ഇരുന്നപ്പോള്‍ വന്ന ചിന്തയാണ്,  ഗൂഗിള്‍ ബസ്സില്‍ തുടങ്ങി, ഗൂഗിള്‍ പ്ലസില്‍ തീര്‍ത്ത ഈ ഒരു ഷോര്‍ട്ട് സ്റ്റോറി.

ലൈവ് ആയി, വായനകാരുടെ കമന്റ്സ് നോക്കി, ഇന്‍ട്രാക്ക്റ്റീവ്വ് ആയി ഒരു കഥ എഴുതാന്‍ ഉള്ള ശ്രമം ആയിരന്നു.

ഓണ്‍ ലൈന്‍ എഴുതും, പ്രിന്‍റ് മീഡിയും തമ്മില്‍ ഉള്ള വിത്യാസങ്ങള്‍.  പലയിടത്തും കണ്ട പോലെ, പബ്ലിഷ് ചെയാന്‍ ആള്‍ വേണ്ടേ, ഇന്‍വെസ്റ്റ്‌മെന്റ്‌ കുറവു ആണ് തുടങ്ങിയവ അല്ലാതെ വേറെയും പലതും ഇല്ലേ.  പല പല സാധ്യതകള്‍ ഇല്ലേ ?

പല കഥകളിലും, എഴുത്തുകാരനും, കഥാപാത്രംങ്ങളും തമ്മില്‍ ഡയലോഗ്സ് കണ്ടിട്ടുണ്ട്.  അതെ പോലെ, കഥാപാത്രം, കഥാകൃത്ത് അല്ലാതെ, വായനക്കാരെ കൂടെ ഉള്‍പ്പെടുത്തി കൂടെ ?  ലൈവ് ആയിട്ട് ?

അങനെ, എഴുത്തുകാരന്‍, കഥാപാത്രംങ്ങള്‍, വായന്കാര്‍ എല്ലാവരും കൂടെ കഥ മുന്നോട് കൊണ്ട് പോകുന്നു.  കഥയുടെ വഴികള്‍ നിര്‍ണയിക്കുന്നത് വായനകാരന്‍ കൂടെയാണ്.

രസം ഉണ്ടാവില്ലേ ?  (പക്ഷെ എഴുതാന്‍ അറിയുന്നവര്‍ വേണം എഴുതാന്‍.)))

ഇത്തരം എഴുത്തുകള്‍ വന്നാല്‍, കോപ്പി റൈറ്റ്, ഐ പി തുടങ്ങിയവ ആകെ കുഴങ്ങും.  കാരണം, എഴുത്തുകാരനെ പോലെ തന്നെ, വായനക്കാരും, ഇതിനു ഇന്‍വെസ്റ്റ്‌മെന്റ്‌ നടത്തുന്നു.

അങനെ വന്ന പല ചിന്തകള്‍ എല്ലാം കൂടെ, വെച്ച്, ലൈവ് ആയി ഒരു ഷോര്‍ട്ട് സ്റ്റോറി എഴുതി, ഒരു ദിവസം കൊണ്ട് തീര്‍ക്കാന്‍ ആയിരന്നു ഫസ്റ്റ് പ്ലാന്‍.  കഥയുടെ ക്ലമാക്സ് നേരത്തെ മനസ്സില്‍ വന്നിരിന്നു.  അതിനു ശേഷം ആണ് എഴുത്ത് തുടങ്ങിയത്.  പക്ഷേ, പല തിരക്കുകള്‍ കൊണ്ട് ഒറ്റ ദിവസം കൊണ്ട് തീര്‍ന്നില്ല.

കഥയില്‍, സതീശനോട് സംസാരിയ്ക്കുന്ന സീനില്‍ ഉള്ള ഏക കാരക്ക്ട്ടര്‍, ലാസ്റ്റ്‌ വാതില്‍ തുറക്കുന്ന്വര്‍ ആണ്.  അതും കൂടെ ഒഴിവാക്കാന്‍ പ്ലാന്‍ ഉണ്ടയിര്‍ന്നു. നടന്നില്ല.  

ഇത് ഒരു പ്രോട്ടോടൈപ്പ് ആണ്.  എഴുതാന്‍ കഴിവ് ഉള്ളവര്‍, ഇതേ പോലെ എഴുതിയാല്‍, രസികന്‍ സംഭവം ആകും, ഓണ്‍ ലൈന്‍ എഴുത്തില്‍ ഒരു പുതുമ വരും എന്ന് കരുതുന്നു.

ഇതാ പിടി കഥ.  ഇതു എഴുതി വരുംമ്പോള്‍ വന്ന കമന്റ്സ് കാണാന്‍ :


https://plus.google.com/u/0/113541332401704727752/posts/8zHEXaQC9b7

https://plus.google.com/u/0/113541332401704727752/posts/a6617CLjdMg

ഇതാ ആ പ്രോട്ടോടൈപ്പ് കഥ : (കഥയ്ക്ക്‌ തലേ കെട്ടു ഇല്ല)



ബുധന്‍. നാലേ പതിനാലു പി എം.

പ്രകൃതി, ദി സുന്ദരി, സുശീലയായി പൂത്തു വിരിഞ്ഞു നില്‍ക്കുന്ന ഒരു തൃശൂര്‍ ഉള്ള്നാടന്‍ സായാഹ്നം.

വയല്‍ വരബ്കള്‍ താണ്ടി, സതീഷ്‌ നടന്നു.

ഒരു മദ്ധ്യവയക്സ്ന്‍ കുടയും പിടിച്ചു എതിരേ നടന്നു വരുന്നു. മുഖം കാണുമ്പോള്‍, Raskolnikov, Dostoyevskyടെ ഗര്‍ഭപാത്രത്തില്‍ നിന്ന് നിഷ്കളങ്കതയോടെ ഇറങ്ങി വരുന്ന ഭാവം.

ഇരുമ്പ് കട നടത്തുന്ന, ഈസോപ്‌ ചേട്ടന്‍റെ വീട്ടിലേയ്ക്ക്‌ ഉള്ള വഴി ഇത് തന്നെ അല്ലെ. സതീശന്‍, Raskolnikovനോട് ചോദിച്ചു.

ഉത്തരം, പോസടീവ്‌ ആയത് കൊണ്ട്, സതീശന്‍ വര്‍ധിച്ച ഉര്‍ജതോടെ മുനോട്ടു നടന്നു. അപ്പോഴും, മുണ്ടിന്‍റെ മടക്കി കുത്ത് അഴിച്ചു ഇട്ടിരുന്നില്ല.

(തുടരും.)

ഓഫ്‌ - ജസ്റ്റ്‌ ബെട്വീന്‍ യൂ ആന്‍ഡ്‌ മീ, സതീശന്‍ അറിയരുത്.
ജാതി : ഷോര്‍ട്ട് സ്റ്റോറി.
വേഷം : തുടരന്‍.

അപ്ഡേറ്റ് :


അതേ സൂര്യന്‍, നാലേ ഇരുപതു

വയല് താണ്ടിയ ശേക്ഷം ഉള്ള നടവഴിയില്‍, ഈസോപ്‌ ഭവനം, ഇടതു ഭാഗത്ത്‌ ആണോ, അതോ വലതു ആണോ എന്ന് സതീശന് ഉറപ്പു ഇല്ല. അല്ലെങ്ങിലും, തല ഇല്ലാത്ത വഴിയ്ക്, നടപ്പ്കാരന്‍, അവന്‍റെ തലയെ ബെയ്സ് ചെയ്തു, ഇടവും വലവും ആയി ഭാഗിയ്ക്കുന്നതിലെ യുക്തി ഒരിയ്ക്കലും തനിയ്ക്ക് ചേരില്ല എന്ന് സതീശന് അറിയാം.
(തുടരും.)


സൂര്യന്‍ മാറിയില്ല, പക്ഷെ സ്ഥാന ചലനം : നാലേ മുപതു

താന്‍ തിരിച്ചു വരുമ്പോള്‍, ഇരുട്ട് ആകുമോ, അതോ തേടി പോകുന്നതു, തനിയ്ക്ക്‌ വെളിച്ചം പകരുമോ എന്ന് ഇപ്പോഴും സതീശന് അറിയില്ല. ബാല്‍ക്കണിയിലെ വെളിച്ചം അണച്ച രാത്രികളില്‍ ഒന്നില്‍, താഴെ കിടക്കുന്ന പുത്തന്‍ കാര്‍ തന്‍റെയാണോ എന്ന് , ജാസമിന്‍ തന്നോട് ചോദിയ്ക്കുന്ന ദിനം ആണ്, എന്‍റെ ദിനം തുടങ്ങുന്നത് എന്ന്, ഗോപാലന്‍ പറഞ്ഞത്‌, എന്തോ, സതീശന് ഓര്‍മ്മ വന്നു.

ഈ യാത്രകൊണ്ട്, തന്‍റെ ദിനങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ പറ്റുമോ ? ഉത്തരങ്ങളില്‍, താന്‍ വിശ്വസിയ്ക്കരുത് എന്ന തീരുംമാനം സതീശന്‍ ഒന്നും കൂടെ ഉറപ്പിച്ചു. ഉത്തരങ്ങള്‍, അടുത്തെ ചോദ്യംങ്ങള്‍ക്ക് ഉള്ള ഫ്രെയം വര്‍ക്ക്‌ മാത്രേം ആകുന്ന അവസരങ്ങള്‍ താന്‍ കണ്ടിട്ടുണ്ട്.
(തുടരും.)

സൂര്യനു വയസ്‌ ഏറുന്നു. അഞ്ചു മണിയാകുന്നു...ആകുമായിരിയ്ക്കും.

വ്യായാമം. നടക്കുക്ക എന്നത് ഒരു വ്യായാമം ആണ് എന്നാണു ലോകം കരുതുന്നത്. നടപ്പുകളുടെ ലക്ഷ്യം മാറും തോറും, വ്യായാമാം മാറുമോ ? എന്തായാലും, ആരോഗ്യം ഉള്ള ശരീരത്തില്‍ ആണ്, നല്ല മനസ് ഉണ്ടാവ്ക എന്ന ഗോസിപ്പ് താന്‍ ഇന്നും വിശ്വസിയ്ക്കുനുവോ എന്ന് സതീശന്‍ ആലോചിച്ചു. മതര്‍ തെരേസയെകാള്‍ നല്ല മനുഷ്യന്‍ ആണോ, സില്‍വര്‍സ്സ്ടന്‍ സ്റ്റാലിന്‍ ? ആയിരിയ്ക്കും. അല്ലാതെ ആവാന്‍ തരം ഇല്ല. സീയിംഗ് ഈസ്‌ ബീലെവിംഗ്. താന്‍ റാംബോ കണ്ടിട്ട്ണ്ട്.

സതീശന്‍ ആഞ്ഞു നടന്നു. മനസ് നന്നാവട്ടെ. ഈ യാത്ര, അതിന്‍റെ ഉദേശം പൂര്‍ത്തികാരിച്ചാല്‍, ഉറച്ച ഒരു ശരീരം മാത്രമല്ല, നല്ല ഒരു മനസും തനിയ്ക്ക്‌ വേണം എന്ന് സതീശന് അറിയാം.

Raskolnikov കാണിച്ച പാതയിലൂടെ, മുണ്ട് മടക്കി കെട്ടു അഴിച്ചിടാതെ, നടക്കുന്ന..സ്വന്തം യാത്ര തുടരുന്ന, സതീശന്‍റെ ലോങ്ങ്‌ ഷോര്‍ട്ട്ടു കൂടി, ഈ എപ്പിസോഡ് തീരുന്നു.

(തുടരും.)


നിഴലുകള്‍ക്ക് നീളം കൂട്ടികൊണ്ട്, ഒരു നെടുവീര്‍പ്പിട്ടു സൂര്യ അഞ്ചു കടന്നു.

പേര് ?
സതീശന്‍.

എന്ത് സതീശന്‍ ?
കെ.വി സതീശന്‍.

നല്ല പേര്.

വയസ്?
ഇരുപത്തി ഒന്‍പതു.

ജോലി ?


പതിവ് ചോദ്യംങ്ങളും, പതിവ് ഉത്തരങ്ങളും അയവ്ട്ടികൊണ്ട്, സതീശന്‍ നടപ്പ് തുടര്‍ന്ന്. വഴിയ്ക്ക്, സാദാ ജനത ചോദിച്ചാല്‍, ഉത്തരം കൊടുത്തു, ചോദ്യം തിരിച്ചു വാങ്ങി നടക്കണ്ണ്‍മല്ലോ. 

സാധാരണ ജനം ആയത് കൊണ്ട് ആണ്. ഷേര്‍ലോക്ക് ഹോംസ്കളുടെ നാട്ടില്‍, ചോദ്യംവും ഉത്തരവും, ഒരാള്ടെ തന്നെ കടമായകുന്നു.

(തുടരും.)

ആറുമണിയാകുന്നു. നിഴലുകള്‍ക്ക് കൂടാന്‍ ഇനി നീളം ബാക്കിയില്ല.

ചുറ്റും ചീവീടുകള്‍ പ്രേമലോലുപര്‍ ആവാന്‍ തുടങ്ങി.

ഈ നടപ്പ്, ഇനി എത്ര......താന്‍ തളരുകയാണോ, എന്ന് തോന്നി തുടങ്ങി.

പക്ഷെ, തളരാന്‍, തനിയ്ക്ക്‌ അവകാശം ഇല്ല. തന്‍റെ ലക്ഷ്യംത്തില്‍ എത്തിയ ശേക്ഷമേ, ഹീറോകള്‍ വിശ്രമിയ്ക്കാര്‍ ഉള്ളൂ. ഈവന്‍, ജയിംസ് ബോണ്ട്‌ വരെ അങ്ങനെയാണ്.

പണ്ട് പാടിയ പാടിലോരണം, തന്‍റെ ചുണ്ടില്‍ വന്നു തത്തികളിയ്ക്കുന്നത് ആസ്വദിച്ചുകൊണ്ടു, സതീശന്‍ നടത്തും തുടര്‍ന്നു.

ഈ എപ്പിസോഡ് ലും, മുണ്ട് മടക്കികുത് അഴിച്ചു ഇടണ്ട, എന്ന് സതീശന്‍ തീരുമാനിച്ചു. പറഞ്ഞത്‌ തെന്നെ പറഞ്ഞു മടുത്തു, കഥാകൃത്ത് , തന്‍റെ മുണ്ടിനെ എങ്ങിലും വെറുതേ വിടുംമോ എന്ന് നോക്കാം എന്ന് സതീശന്‍ തീരുംമാനിച്ചു.

(തുടരും.)
******************************************************************************************
*സൂര്യന്‍ പോയി. 


തിരികെ വന്നു. * 

സതീശന് ടെന്‍ഷന്‍ ആയി.

കഥാകൃത്ത്മായി മുണ്ടിന്‍റെ മടക്കി കുത്തില്‍ ഒരു പ്രശനം ഉണ്ടാക്കാന്‍ താന്‍ ആഗ്രഹിചിരുന്നില്ല. വായനകാര്‍ തന്‍റെ മുണ്ടിനെ ഹെതുവാക്കി ഒരു സംവാദം തുടങ്ങും എന്ന് താന്‍ ഒരിയ്ക്കലും കരുതിയില്ല. 

എന്ത് ചെയാം. മനുഷ്യന്‍നും വായനാക്ര്‍ക്കും എന്തും ആവാമല്ലോ. കാരണം ഒരു ലക്ഷത്തി ഇരുപതിനായിരം പ്രകാശ വര്‍ഷങ്ങള്‍ നീണ്ടു പരന്നു കിടക്കുന്ന ആകാശ ഗംഗയ്ക്ക് അവകാശി, നിലവില്‍ മനുഷ്യന്‍മാത്രമാണ്. വേറെ ആരും അവകാശം ക്ലെയിം ചെയ്തതായി അറിവ്വ് ഇല്ല. അനേകായിരം നക്ഷത്രങ്ങളും, അവയുടെ കക്ഷങ്ങളുമായി, മറ്റു പല ഗാലക്സികലെകാല്‍ വലുപ്പം ഉള്ള ആകാശ ഗംഗയ്ക്കും അഹങ്കാരം ആവാം. പക്ഷെ, എന്തൊക്കെ പറഞ്ഞാലും, സാജിറ്റെറിയന്‍ എ സ്റ്റാര്‍ എന്ന നക്ഷത്രങ്ങളെ തിന്നുന്ന ഒരു ബ്ലാക്ക്‌ ഹോളിനു ചുറ്റും കിടന്നു നട്ടം തിരിയുന്ന ആകാശ ഗംഗ പലപ്പോഴും തന്‍റെ സഹതാപത്തിനും പാത്രമായിട്ടുണ്ട് എന്ന് സതീശന്‍ ഓര്‍ത്തു.

സതീശന് ശകലം പേടി തോന്നി തുടങ്ങി. വായനകര്‍ പറഞ്ഞ പോലെ, കഥാകര്‍ത്, തന്നെ, വിത്ത്‌ മുണ്ട് വെള്ളത്തില്‍ ചാടിയ്ക്കുമോ ? മൂക്കറ്റം വെള്ളത്തില്‍ നില്‍ക്കുന്ന തന്നെ പിന്നെയും വെള്ളത്തിലാകാന്‍ നോക്കുന്ന കഥക്ര്തിനെ കുറിച്ച് ഓര്‍ത്തു, സതീശന് ചിരിവന്നു. 

(തുടരും.)


********************************************************************************************
രാവിലെ പത്തു മണി.

ഗൂഗിള്‍ ബസ്സില്‍ തുടങ്ങിയ കഥ, ഗൂഗിള്‍ പ്ലെസിലേയ്ക്ക്‌ പറിച്ചു നടുന്ന കഥാകൃത്ത്നെ ഓര്‍ത്തിട്ട് സതീശന് ചിരി അടക്കാന്‍ വയ്യ. ഇന്നലെ രാത്രി തന്നെ വരമ്പത്ത് നിര്‍ത്തി, ഇറങ്ങി പോയവന്‍ ആണ്. തനിയ്ക്ക് കൂട്ടിനു വേറെ ഒരു കഥാപത്രതെ പോലും തരാത്തവന്‍. ആകെ പാടെ ഉണ്ടായിര്‍ന്ണ്‌ാ വേറെ ആള്‍, ആ Raskolnikov ആയിരന്നു. അയാള്‍ ഇപ്പോള്‍, വരബും കഴിഞ്ഞു, തന്‍റെ യാത്ര പൂര്‍ത്തികരിചിരിയ്ക്കും. അതാണ്‌ മദ്ധ്യവയസിന്‍റെ ഒരു പ്രതേകത. പക്ഷെ എല്ലാവര്ക്കും ഇല്ല, ഈ തിരിച്ചു അറിവ്.

ഗൂഗിള്‍ പ്ലസില്‍ കഥാകാരന്‍ ആന്‍ഡ്‌ വായനകാര്‍ എന്ത് ചെയും ? ഇത്യേയോപ്പിയില്‍ നിന്ന് ഇസ്രായിലെയ്ക് എയര്‍ ലിഫ്റ്റ്‌ ചെയ്യപ്പെട്ട, ബേട ഇസ്രായേല്‍ മക്കളെ പോലെ ആകുമോ ? എന്തായാലും, സോളമന്‍ രാജാവിന്‍റെയും, ഷീബ റാണിയുടെയും കലര്‍പ്പ് ഇല്ലാത്ത രക്തത്തിനു ഉള്ള അഡ്വാന്‍റെജ് പോലെ, ബസ്സില്‍ നിന്ന് പ്ലസില്‍വന്നു കഥവായിക്കുന്നവര്കും, ഒന്നും കുറവ് ഉണ്ടാവില്ല.

സതീശന്‍ നടത്തം തുടര്‍ന്ന്.

ഇന്നും സതീശന്‍ മുണ്ടിന്‍റെ മടക്കികുത്ത് അഴിച്ചു ഇട്ടിരുന്നില്ല.

(തുടരും.)


******************************************************************************************************

മണികൂര്‍ സൂചി പതിനൊന്നിനെ പ്രണയിയ്ക്കാന്‍ പോകുന്നു.

സുന്ദരമായ സ്വപ്നത്തെക്കാള്‍ നല്ല യാഥാര്‍ത്ഥ്യം പോലെ, വയല്‍ വരമ്പ് അവസാനിയ്ക്കുന്നു. യാഥാര്‍ത്ഥ്യംങ്ങള്‍, സ്വപ്നങ്ങളെകാള്‍ സുന്ദരമാകുമ്പോള്‍, സ്വപ്നങ്ങള്‍ടെ മാര്കെട്റ്റ്‌ വാല്യൂ കുത്തനെ ഇടിയും. സ്വപ്നം വിറ്റ്‌ ജീവിയ്ക്കുനവര്‍ക്ക് യാഥാര്‍ത്ഥ്യം ഉള്‍കൊള്ളാന്‍ കഴിയുമോ ?

വയല്‍ വരമ്പ് കടന്നും, സതീശന്‍ യാത്ര തുടര്‍ന്ന്. കാല്പനികമാകാമായിരുന്ന ഒരു രാത്രി വയല്‍വരബ്ത് നിന്നിട്ടും, നിലാവും, ചന്ദ്രനും എന്ന് വേണ്ട, പൈങ്കിളി മുതല്‍ ലോക കാസ്ലിക്കുകള്‍ക്ക് വരെ ഉപയോഗിയ്ക്കാവുന്ന റോ മെറ്റീരിയലുകള്‍ ചുറ്റും ഉണ്ടായിട്ടും, എന്ത് കൊണ്ട് കഥാകൃത്ത് ധാര്‍ഷ്ട്യംകാണിച്ചു, അവയെ അവഗണിച്ചു എന്ന് സതീശന് മനസിലായില്ല. (കഥാകൃത്ത് : അത് സതീശന്‍ മനസിലാകണം എന്ന് എനിക്ക്‌ ആഗ്രഹം ഇല്ല. കഥാപാത്രം, ഞാന്‍ വരച്ച വരയ്ല്‍ നില്‍ക്കണം.)

(തുടരും.)

(പ്രോമിസ്‌ ചെയ്ത പോലെ, തുടരുന്നു.)


നിങ്ങള് കഥ ബസ്സില്‍ നിന്ന് പ്ലസിലേയ്ക്ക്‌ പറിച്ചു നട്ടതും, ആള്‍കാര്‍ പ്രാകിയതും ഞാന്‍ അറിഞ്ഞു, ട്ടോ.

അറിഞ്ഞാ എനിക്ക് കുന്തം...നീ പോഡാ സതീശ

ഞാന്‍ എങ്ങോട്ട് പൂവ്വാന്‍ ? താന്‍ എന്നെ എങ്ങോട്ട് എങ്ങിലും പറഞ്ഞു വിട്ടോ ? ഇല്ലല്ലോ.

അത് വിട്...ഇത്രം നേരമായല്ലോ താന്‍ ഇവടെ വായും നോക്കി നില്‍ക്കുന്നു....താന്‍ തപ്പി നടക്കുന്ന ഈസോപ്‌ മുതലാളിടെ വീട് കണ്ടു പിടിച്ചോ ?

ഈസോപ്പോ ? ആരാണ് ആ ലേഡീസസ് ആന്‍ഡ്‌ ജെന്റില്‍മാന്‍ ?

സാത്താനേ...അയാള്‍ടെ വീട് തപ്പി താന്‍ നടക്കുന്ന രീതിയില്‍ ആണ് ഞാന്‍ ഈ കഥ തുടങ്ങിയത്.

കുന്തമേ, കഥാകാരാ, ഐ do റിമംബര്‍ ദാറ്റ്‌. കമന്റ്സ് വരുന്ന പോലെ, ഞാനും ഒന്ന് സര്‍കാസിച്ചത്ത്‌ അല്ലെ ?

ഹും...വായന്കാര്‍ടെ ഫീഡ്ബാക് വായിച്ചു വഷളായ ലോകത്തെ ഫസ്റ്റ് കേന്ദ്ര കഥാപാത്രം ആവും താന്‍.

ഹ..ഹ..ഹ...അപ്പൊ തനിക്ക്‌ വിവരം ഉണ്ട്. അത് വിട്...അഫ്ഗാനിലെ ഒപിയം ട്രേയിട് സോള്‍വ്‌ ചെയ്ന്ന പോലെ എന്നെ ഇങ്ങനെ ഇട്ടു കറകാതെ, ഈസോപ്‌ മുതലാളിടെ വീട്ടില്‍ എത്തിയ്ക്ക്ടോ. ഹോ..മറന്നു പോയി, ഡേയ്...കഥാകൃത്ത്...എനിക്ക്‌ ആ കഥയില്‍ പ്രേമം വല്ലതും ഉണ്ടോ ?

പ്രേമം...തനിയ്ക്ക്‌...ഈ പ്രായത്തില്‍...പോടെയ്‌..പോടെയ്‌...കഥാകൃത്ത് ഈ പ്രായത്തില്‍ ചെയ്തിട്ടിലാത്തത് ഒന്നും കഥാപാത്രം ചെയ്ണ്ട. എനിക്ക് കോമ്പ്ലെക്സ് അടിയ്ക്കും. അല്ലേല്‍, നമ്മടെ കഥവായിയ്ക്കുന്ന ഒരു പാഞ്ചാലി ഉണ്ട്. പിടിച്ചു ഹെറോയിന്‍ ആക്കട്ടു ?

അയ്യോ....കഥാകൃത്ത് ചേട്ടാ, ചതിയ്ക്കല്ല്. അത് വിട്....എനിക്ക്‌ പ്രേമിയ്ക്കണ്ട. അറ്റ്‌ ലീസ്സ്റ്റ്‌ എന്‍റെ മുണ്ട്ന്‍റെ മടക്കി കുത്തില്‍ എങ്ങിലും ഒരു തീരുംമാനം എട്.
*******************************************************************************************

അടുത്ത ദിവസത്തെ സൂര്യന്‍ എത്തി ചേര്‍ന്നു. (അതോ, പഴയ സൂര്യന്‍ ഇന്‍ പുതിയ ദിവസം?)


ശീതസമരം, ഇറാക്ക് ആന്‍ഡ്‌ അഫ്ഗാനിലെ യൂ എന്‍ ഇടപെടലുകള്‍, തിരുവനന്തപുരം പഞ്ചായത്തിലെ രാഷ്ട്രീയം മുതല്‍ ഡല്‍ഹിയിലെ അധികാരത്തിന്‍റെ ഇടനാഴികളിലെ ചെറിയ അനക്കങ്ങള്‍ വരെ തൃതീയ ചക്ഷസുകൊണ്ടും, മനോജ്‌ സാറിന്‍റെ സിനിമവെച്ചും ഗണിച്ചു എടുക്കുന്ന ആദിത്യനു സമയം അറിയാന്‍ സതീശന്‍റെ വാച്ച് തന്നെ വേണോ ?

ഇഹലോകത്തെ വസ്തുവകളില്‍ വിശ്വസിയ്ക്കാത്തത് കൊണ്ട്, ആ കഥാകൃത്ത് തനിയ്ക്ക് വാച് തന്നിട്ടില്ല എന്ന് ഒരു നടുക്കത്തോടെ സതീശന്‍ തിരിച്ചു അറിഞ്ഞു. അതോ, സമയത്തിന് അതീതമായ, അനേകം സതീശന്‍മാരില്‍ ഒരാള്‍ ആണോ താന്‍ ? (മറ്റൊരു നടുക്കം. പക്ഷെ ഇത് ഒരു തിരിച്ചു അറിവ്‌ന്‍റെ നടക്കം ആയിര്നു) ഒരേ മുഖവും, ഒരേ മടക്കികുത്തുംമായി ഈസോപ്‌ മുതലാളി മാരുടെ വീട് തപ്പി നടക്കുന്ന അനേകം സതീശന്മാരില്‍ ഒരാള്‍ മാത്രമാണ് താന്‍...

വലതു വിപ്ലവമായാലും, ഇടതു വിപ്ലവമായാലും, അത്യന്താപേക്ഷിതമായ വിപ്ലവ ലക്ഷ്യം, സഭകളില്‍ ഭൂരിപക്ഷം നിലനിര്‍ത്ത എന്നത് പോലെ, സമയം എന്ത് ആയാലും, ഈസോപ്പ്‌ മുതലാളിയുടെ വീട്തേടി, മുണ്ടും മടകികുത്തി നടക്കാന്‍ വിധിയ്ക്കപെട്ട്വ്വര്‍ ആണ് സതീശന്മാര്‍....

എന്നോട് എന്ന് അല്ല, ഒരു സതീശന്മാരോടും, സമയം ചോദിയ്ക്കരുത്, ആദിത്യന്‍.., സതീശന്‍ പറഞ്ഞു.

(തുടരും.)

******************************************************************

അവസാനത്തിന്‍റെ തുടക്കം - അത് തുടങ്ങി എന്ന് സശീശന്‍ തിരിച്ചു അറിഞ്ഞു. താന്‍ തേടി വന്നത് കിട്ടും എന്ന് ഉറപ്പു ഉള്ളത് കൊണ്ട്, (ഒരു) യാത്ര തീരുന്നത്തിന്‍റെ ആശാസം മാത്രമേ സതീശന് അനുഭവപെട്ടുള്ളൂ.

വയല്‍ തീര്‍ന്നു.
കര തുടങ്ങി.

(അതോ മറിച്ചോ ? എന്തായാലും, തന്‍റെ വിഷയം അല്ല.)


മതിലിനു അപ്പുറം കാണുന്ന വീട്, താന്‍ തേടിവന്ന ഈസോപ്പ്‌ മുതലാളിടെ ഭവനം തന്നെയാവണം. DTH ഡിഷില്‍ തുടങ്ങി, DTS, LED കളില്‍ അവസാനിയ്ക്കുന്ന കേവല ബന്ധനങ്ങള്‍ ഉള്ള ലക്ഷണം ഉണ്ട്. കാറിനു ചുറ്റും കാര്‍ പോര്‍ച് ഉണ്ട്. ( കാര്‍ ഇല്ലാത്ത പോര്‍ച്, ദേഹി ഇല്ലാത്ത ദേഹം പോലയാണ്. പോര്‍ച്ചിനു സ്വന്തമായി അസ്ഥിതം ഇല്ല, കൂടെ വീട് ഉണ്ടായാല്‍ പോലും.)

മതിലിനു അപ്പുറം കണ്ട ലേഡിയോട്, ഇത് തന്നെ അല്ല, ഈസോപ്പ്‌ മുതലാളിടെ വീട് എന്ന് സംശയം ചോദിച്ചു, മുണ്ട് മടക്കി കേട്ട് അഴിച്ചു ഇടാതെ.

പേശമടന്ത, അഥവാ, കണ്ണാല്‍ പേശും പെണ്ണ്, സംശയം, ഇനി മുതല്‍ സംശയം അല്ല, അറിവ് ആണ് എന്ന തിരിച്ചറിവ് നല്‍കി.

സതീശന്‍ ഗേറ്റ് കടന്നു.

കോളിംഗ് ബെല്‍ ഞെക്കി, ആ മുതാലാളി ഭവനത്തില്‍, സതീശന്‍ ഒരു വിപ്ലവം ഉണ്ടാക്കി. അധികം വിപ്ലവിയ്ക്കാന്‍ പറ്റിയില്ല. ഫസ്റ്റ് വേവ്സ് ഓഫ് വിപ്ലവം കഴിയുന്നതിനു മുന്നേ, അധികാരത്തിന്‍റെ വാതിലുകള്‍ തുറന്നു.

കെ വി സതീശന്‍ ആല്ലേ ?

അതെ.

വാ, കേറി ഇരിയ്ക്കു.

(സതീശന്‍ പോയില്ല. മുണ്ടിന്‍റെ മടക്കികുത് ആഴിയ്കേണ്ടി വന്നാലോ.)

എന്താ സതീശാ ?

ഈസോപ്‌ മുതലാളിയുടെ വീടിലെ പട്ടി കടിയ്ക്കുമോ ?


ആഹാ, സതീശന്‍, ഇത്തവണ കാര്യംമായി പ്രിപ്രെയര്‍ ചെയ്നുണ്ടല്ലോ. ഇല്ല. കടിയ്ക്കില്ല. ഒബ്ജടീവ് ടൈപ്പ് ആയിരിയ്ക്കുമല്ലേ ? അതോ എസ്ഏ ടൈപ്പ് ചോദ്യം വന്നാല്‍ എന്ന് കരുതിയാണോ ചോദിച്ചത് ?


ഒബ്ജടീവ് ടൈപ്പ് മാത്രേ പ്രതീക്ഷിയ്ക്കുന്നുള്ളൂ. എന്നാ, ശരി ഞാന്‍ പോകട്ടെ.

സതീശന്‍ തിരിഞ്ഞു നടന്നു.

അടുത്ത ഉത്തരത്തിനുള്ള ചോദ്യം തേടി, തന്‍റെ മുണ്ടിന്‍റെ മടക്കി കുത്ത് അഴിച്ചു ഇടാതെ.

(ഈ കഥ തീരുന്നു, പക്ഷെ യാത്രകള്‍ ?)


സമര്‍പ്പണം :
സ്കൂള്‍ പഠന കാലത്ത് ഫസ്റ്റ് ടൈം, ഒരാള്‍ക് പരീഷയ്ക്ക് 50/50 കിട്ടുന്നത് കാണുന്നത് അവന്‍റെ ഉത്തര കടലാസില്‍ ആയിരന്നു. നല്ല ഇന്റലിജന്‍സ്. നല്ല അറിവ്, സ്കൂള്‍ല്‍ പഠിയ്ക്കാന്‍ ഉള്ളവ അല്ലാതെ, എല്ലാത്തിലും. റാങ്ക് കിട്ടാന്‍ എല്ലാ ചാന്‍സ്‌ ഉണ്ടെങ്കിലും, ടെന്‍ഷന്‍ കാരണം, പരീക്ഷാ ഹാളില്‍, ബോധം കേട്ട് വീഴുന്ന, ഞാന്‍ നേരിട്ട അറിയുന്ന ഏക ആളും ഇവന്‍ തന്നെ.

പി എസ് സി പരീക്ഷ പാസായി, എല്‍ ഡി ക്ലേര്‍ക്ക് ആയി, സര്‍ക്കാര്‍ ജോലി ഉണ്ട് എന്ന് പറയുന്നതിനു അപ്പുറം, സ്വപ്നങ്ങള്‍ കാണാന്‍ മാത്രം ശേക്ഷി ഉണ്ടായിരുന്നില്ല. ആസാമിലെ, രണ്ടാമത്തെ വലിയ ജില്ലയിലയിലെ, ഏറ്റവും വലിയ പഞ്ചായത്തിലെ ഇപ്പോഴത്തെ, പഞ്ചായത്ത് പ്രസിഡന്‍റ് ആരാണ് എന്ന് വരെ പഠിച്ചു വെച്ചിട്ടുണ്ടാവും.

ഇപ്പോള്‍, സ്വന്തം അറിവിന്‍റെ ആഴം തിരിച്ചു അറിഞ്ഞു തുടങ്ങി. അതോട് കൂടി, കൊഴിഞ്ഞു പോയ കൊല്ലങ്ങളുടെ കണക്കും കിട്ടി.

ഇപ്പോഴെങ്കിലും, മടക്കി കുത്ത് അഴിച്ചു കുത്തി, നെഞ്ചും വിരിച്ചു, ചോദ്യംങ്ങള്‍ വേണ്ടാത്ത ഉത്തരങ്ങള്‍ തേടി പോകട്ടെ എന്ന് ആശംസിയ്ക്കുന്നു.

Comments

വേണ്ടായിരുന്നു .. :((((
ആ സമർപ്പണത്തിനു ഒരു മുട്ടൻ ലൈക്

Popular posts from this blog

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക.  ദി മോര്‍ തിരക

മഞ്ഞു പെയ്യും വേനല്‍ക്കാലം

ഈ മാസം തുടകത്തില്‍ വയനാട്‌ ചുരം ഇറങ്ങി വടകര വരെ ഒരു യാത്ര ഉണ്ടായിരുന്നു.  വയനാട്ടില്‍ നിന്നും താമരശ്ശേരിചുരം തുടക്കത്തില്‍തന്നെ കിടിലം സീന്‍. ഇതാ...കാണൂ.  ഞങ്ങള്‍ മല ഇറങ്ങി പോകുപോള്‍, ഇടയ്ക്  നിര്‍ത്തി ഈ മനോഹരമായ സീന്‍ക്യാമറയില്‍ ആവാഹിച്ചു.  അതോട്കൊണ്ട്, ഈ കോട മഞ്ഞു മലഇറങ്ങി ക്യാറ്റ് walk നടത്തുന്നത് മൊത്തം അങ്ങ് പിടിച്ചു.  ഈ  കോട മഞ്ഞു ഉണ്ടല്ലോ..അത് ഇങ്ങനെ വെള്ളച്ചാട്ടം പോലെ അങ്ങ് ഒഴുകുകയായിരുന്നു.   മുകളില്‍ നിന്ന് താഴോട്ടു നല്ല ഒഴുക്കില്‍ നിറഞ്ഞു കവിഞ്ഞു അങ്ങ് ഒഴുകുന്നു. വീഡിയോ എടുത്തു.  അത് അത്ര പോര. (പിന്നെ...ഈ ഫോട്ടോസ് അങ്ങ് കൊമ്പത്തെ ഷോട്സ് ആണോ എന്ന് ചോദിക്കരുത് ;) )  അത് ഈ പോസ്റ്റിന്റെ ലാസ്റ്റ്‌ ഫിറ്റ്‌ ചെയ്ട്ട്ടുണ്ട്. ഫേസ് ടു ഫേസ് ...ഞാന്‍  ഇപ്പോ ചാടും എന്ന ഒരു ലുക്ക്‌.  ഇത് മലയുടെ അടിയില്‍  എതാറായപ്പോ എടുത്തത്‌. ഇതാണ് നമ്മടെ താമരശ്ശേരി ചുരം. ഇത് വീഡിയോ

ലിതോ ഫോട്ടോഗ്രഫി

ആദിയില്‍ ഉണ്ടായ "ചെരിയോ ഫോട്ടോഗ്രാഫി", പിന്നെ മോന്സിയൂര്‍ ഇടി ലോകത്തിനു സംഭാവന ചെയ്ത "വിട്രിഫിഷ്യസ് ഫോട്ടോഗ്രഫി" എന്നീ  ഫോട്ടോഗ്രഫി ടെക്നികിന് ശേഷം, പിറവി കൊണ്ട ഒരു ഫോട്ടോഗ്രഫി വിദ്യയാണ് "LiTho Photograhy" (മലയാളം : ലിതോ ഫോട്ടോഗ്രഫി.  ചില വിവരം കേട്ടവര്‍ "ഇതോ ഫോട്ടോഗ്രഫി" എന്ന് ഇതിനെ വിളിയ്ക്കും.) ഈ നൂതത വിദ്യ, ഫോട്ടോഗ്രഫി ലോകത്തെ ആകെ ഇളക്കി മറിയ്ക്കും എന്ന് ന്യൂയോര്‍ക്ക്‌ ടൈംസ്‌, ദാ..ഇപ്പൊ റിപ്പോര്‍ട്ട്‌ ചെയ്തു.  ചിത്രങ്ങള്‍ക്ക് പ്രത്യേകമായൊരു മാനം നല്‍കുന്ന ലിതോ ഫോട്ടോഗ്രഫി,  ഇതിനു മുമ്പ് ചിലര്‍ കണ്ടു പിടിച്ച വിട്രിഫിഷ്യസ് ഫോട്ടോഗ്രഫിയെ തൂക്കി ഏറിയും, കട്ടായം എന്ന് Sr. Sir തോമസ്‌ De' അല്ലുലിസ്യായ്‌ വടക്കേക്കര, ലോസ്ആഞ്ചലസ് എന്ന പട്ടണത്തില്‍ നിന്ന് അറിയിച്ചു. ഇതിനെ പറ്റി, പണ്ട് കുഞ്ഞന്‍ കുട്ടന്‍, BC 1837 എഴുതിയ "നീല വാന ചോലയില്‍, നീന്തിടുന്ന ചന്ദ്രികേ...." എന്ന ശ്ലോകത്തില്‍ പറഞ്ഞിട്ടുണ്ട്.  അത് പ്രക്കാരം, ഈ  പടംസ് പ്രിന്റ്‌ എടുത്തു (വലുതായി, വിത്ത്‌ വാട്ടര്‍ മാര്‍ക്ക്‌ ) വീട്ടില്‍ തൂകിയാല്‍, ഭൂത പ്രേത പിശച് അടുത്ത് കൂടെ പോലും പ